കോട്ടയം: തന്റെ ആദ്യത്തേതും അവസാനത്തേതുമായ വിധേയത്വം പാര്‍ട്ടിയോടു മാത്രമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കേരള യാത്രയ്ക്കിടെ എന്‍.എസ്.എസ് ആസ്ഥാനത്തേയ്ക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രയുടെ ഭാഗമായി കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ താനില്ല. കോണ്‍ഗ്രസ് താല്പര്യമാണ് പ്രധാനം. ഒരു തരത്തിലും, എന്തു സംഭവിച്ചാലും ആദ്യാവസാനം പാര്‍ട്ടിയോടാണ് വിധേയത്വം. രമേശ് പെരുന്നയ്ക്കു വരേണ്ട എന്ന് സുകുമാരന്‍നായര്‍ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിയാകാന്‍ താനില്ലെന്ന മുന്‍ നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. മുന്‍ നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ല.
പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി. കേരളത്തിലെ സി.പി.എം പ്രതിസന്ധിയിലാണ്. ഉന്നയിച്ച സമരങ്ങള്‍ ഏറ്റെടുക്കാന്‍ അവര്‍ക്ക് ത്രാണിയില്ല. സി.പി.എമ്മിലെ പ്രതിസന്ധിക്ക് സി.പി.ഐയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: