തിരുവനന്തപുരം: ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ് ഇന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ മുന്നില്‍ ഹാജരായി. കെ.ആര്. ഗൗരിയമ്മയ്ക്കും ടി.വി. തോമസിനും എതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സമിതി ജോര്‍ജിനെ വിളിച്ചു വരുത്തുന്നത്.
കെ. മുരളീധരന് അധ്യക്ഷനായ സമിതിയാണ് തെളിവെടുപ്പ് നടത്തുന്നത്. എത്തിക്സ് കമ്മിറ്റിയുടെ മുന്നില്‍ എല്ലാം തുറന്നു പറഞ്ഞതായി പി.സി. ജോര്‍ജ് വ്യക്തമാക്കി. താന്‍ ആരെയും അപമാനിക്കുന്ന തരത്തില്‍ ഒരിടത്തും ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മിറ്റി എന്തു തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോര്‍ജിനെതിരേ പ്രതിപക്ഷ ഉപനേതാവായ കോടിയേരി ബാലകൃഷ്ണനാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് സ്പീക്കറാണ് ജോര്‍ജിനോട് അച്ചടക്ക സമിതിയുടെ മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്. പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപരമാണെന്നും നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആരോപിച്ചാണ് കോടിയേരി നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: