ഹൈദരാബാദ്: അനധികൃത സ്വത്ത് കേസില്‍ ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യം നല്കിയാല് ജഗന് മോഹന്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഏകദേശം ഒരു വര്‍ഷമായി ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുകയാണ് ജഗന്. പിതാവ് വൈ.എസ് രാജശേഖര റെഡ്ഡി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ നിരവധി കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തി ജഗന് സ്വന്തം കമ്പനിയില്‍ നിക്ഷേപം സ്വീകരിച്ചിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കേസില്‍ അന്വേഷണം നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു.
അന്വേഷണം പൂര്‍ത്തിയായാല്‍ ജഗന് വിചാരകോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കാം. ജഗന്റെ സഹായികളായ വിജയ് സായ് റെഡ്ഡി, നമ്മഗഡ്ഡ റെഡ്ഡി എന്നിവരുടേയും ജാമ്യ ഹര്‍ജിയും കോടതി തള്ളി. ജൂണ്‍ അഞ്ചിനകം കീഴടങ്ങണമെന്ന് ഇരുവരോടും കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: