ന്യൂദല്‍ഹി: കൂട്ടിലടയ്ക്കപ്പെട്ട തത്തയാണ് സി.ബി.ഐയെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം വളരെ ശരിയാണെന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറഞ്ഞു. സി.ബി.ഐയെ കുറിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാം ശരിയാണെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതുല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
കഴിഞ്ഞ ദിവസം കല്‍ക്കരി കേസിലെ സത്യവാങ്മൂലം പരിശോധിക്കവെയാണ് കോടതി, സി.ബി.ഐയെ നിരവധി യജമാന്മാരുള്ള കൂട്ടിലടയ്ക്കപ്പെട്ട തത്തയെന്ന് വിശേഷിപ്പിച്ചത്. സി.ബി.ഐയുടെ പ്രവര്‍ത്തനം സ്വതന്ത്രമാക്കാന്‍ നടപടിയെടുക്കുമോ എന്നും കോടതി പരിഹാസ സ്വരത്തില്‍ സര്‍ക്കാരിനോട് അന്വേഷിച്ചിരുന്നു.
സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ പുറത്തുനിന്നുള്ള ആരും ഇടപെടാതിരിക്കാന്‍ നടപടിയെടുക്കുമോ എന്നും കോടതി ചോദിച്ചിരുന്നു. ഇതിന് മടികാണിക്കുകയാണെങ്കില്‍ ആവശ്യമെന്ന് കണ്ടാല്‍ ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം കല്‍ക്കരി കേസില്‍ കോടതി നടത്തിയത് വെറും പരാമര്‍ശം മാത്രമാണെന്നും അതൊരു ഉത്തരവല്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്വിജയ് സിംഗ് പ്രതികരിച്ചു. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ തെറ്റായി യാതൊന്നും ചെയ്തിട്ടില്ല. കേസ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: