ഛത്തീസ്ഗഢ്: മാവോയിസ്റ്റുകളും പോലീസുമായുണ്ടായ വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ സുഖമാ ജില്ലയിലാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന ചണ്ഡിഗഢ് ആംഡ് ഫോഴ്സസിന് (സിഎഎഫ്)നേരെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.
കിസ്തരം ഗ്രാമത്തിലെ വനപ്രദേശത്ത് പട്രോളിംഗ് സംഘം എത്തിയപ്പോള്‍ വിമതര്‍ ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരില്‍ രണ്ടുപേരെ ചികിത്സക്കായി റായ്പൂരിലേക്ക് കൊണ്ടുപോയി.
പട്രോളിംഗ് നടത്തിയ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ പതിയിരുന്നാക്രമിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളുടെ കഴുത്തിനും മറ്റൊരാളുടെ തോളിലുമാണ് വെടിയേറ്റത്. ഇവര്‍ നിരീക്ഷണത്തിലാണെന്നും ഇവരുടെ അവസ്ഥയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും പോലീസ് സൂപ്രണ്ട് മുകേഷ് ഖാരെ പറഞ്ഞു. കോണ്‍സ്റ്റബിള്‍ പര്‍ശു മാര്‍ക്കം ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കമാന്റര്‍ ഭാഗ്വത് ബാഗേല്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാംനാരായണ്‍ സിംഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിനിടെ റാഞ്ചിയില്‍ രണ്ട് മാവോയിസ്റ്റ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: