ഈരാറ്റുപേട്ട: മലഞ്ചരക്ക് കട കുത്തിതുറന്ന് ഏലക്ക, ജാതിക്ക, ജാതിപത്രി എന്നിവ മോഷ്ടിച്ച കേസിലെ പ്രതികളെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. നടക്കല്‍ വെളിയത്തില്‍ ഷെഹീര്‍ (37), തേക്കടി മുക്ക് കാരക്കാട്ട് നിയാസ് (20), പത്താഴപ്പടി മുളന്താനത്ത് ഷെമീര്‍ (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രില്‍ 7 ന് രാത്രി നടക്കല്‍ പത്താഴപ്പടിയിലുള്ള വെള്ളാപ്പള്ളില്‍ ജലാലിന്റെ മലഞ്ചരക്ക്കട കുത്തിത്തുറന്ന് 145 കിലോ ഏലക്ക, 45 കിലോ ജാതിക്ക, 25 കിലോ ജാതിപത്രി എന്നിവ മോഷ്ടിച്ച് പെട്ടിഓട്ടോയില്‍ കയറ്റി ഇടുക്കി കഞ്ഞിക്കുഴിയില്‍ മലഞ്ചരക്ക് കടക്ക് സമീപം ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇന്നലെ രാവിലെ ഈരാറ്റുപേട്ടയില്നിന്നാണ് പ്രതികളെ പിടികൂടിയത്. ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍, എസ്ഐ കെ.എല്‍. സജിമോന്‍, എസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്.ഐ. സുരേന്ദ്രന്, എസ്ഐ കെ.എസ്. സോമന്, തോമസ് സേവ്യര്‍, എം.ബി. രാധാകൃഷ്ണന്, ഷാജുദ്ദീന്‍ റാവുത്തര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ വലയിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: