കോട്ടയം: തെരുവിനെ അരങ്ങാക്കിയ ഏകാഭിനയത്തിന് നാല്പത് വയസ്. പത്തുവയസില്‍ സമൂഹത്തിലെ പാവപ്പെട്ടവന് നേരിടുന്ന ദുഃഖങ്ങല്‍ ഒറ്റയാള്‍ നടാകത്തിലൂടെ അവതരിപ്പിച്ചാണ് ഏകാഭിനയ തുടക്കം.
വിലക്കയറ്റത്തിനെതിരെ തീവില എന്ന ഒറ്റയാള്‍ നാടകം അവതരിപ്പിച്ച വേഷപ്പകര്‍ച്ചകളിലൂടെ തിന്മകള്ക്കെതിരെ പ്രതിഷേധങ്ങളുടെ പ്രതീകാത്മക ഭാവം നല്കിയ ബബില്‍ പെരുന്ന നൂറില്‍പരം വേഷവും ആറായിരത്തില്‍പ്പരം അവതരണവും പൂര്‍ത്തിയാക്കി. മതവും രാഷ്ട്രീയവും നോക്കാതെ കേരളത്തിലെ തെരുവീഥികളില്‍ ജനകീയ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയിലെത്തിക്കാന്‍ ഏകാഭിനയത്തിലൂടെ ഒറ്റയാള്‍ സമരമുഖം തീര്‍ക്കുന്ന ബബില്‍ കാസര്‍ഗോഡ് മുതല്‍ പാറശാല വരെ നാടകയാത്ര നയിച്ചിട്ടുണ്ട്. നാല്‍പ്പത് വര്‍ഷമായി കലാപ്രവര്‍ത്തനം തുടരുന്നു. തന്റെ പ്രതിഷേധങ്ങള്‍ക്ക് പ്രതിയോഗികളില്‍നിന്നും ഭീഷണിയും ക്രൂരമര്‍ദ്ദനവും പലപ്രാവശ്യം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.ഉലഹന്നന്‍ കാഞ്ഞിരത്തുംമൂട്ടിലിന്റെ മകനാണ് ബബില്‍. ബബില്‍ മിമിക്രി കലാകാരന് കൂടിയാണ്.
അഭിനേതാവെന്ന നിലയില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആരില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കാതെയാണ് തന്റെകലാപ്രവര്ത്തനം ഇപ്പോള്‍ കുട്ടികളെ അഭിനയം, മിമിക്രി, മോണോ ആക്ട്, നാടകം എന്നിവ പരിശീലിപ്പിക്കുന്നു. മേയ്ക്കപ്മാനും, നാടകസംവിധായകുമാണ്. ബബിലിന്റെ സമരമുറകള്‍ തീരുന്നില്ല, മനസ്സിന്റെ പ്രതിഷേധം കത്തിജ്വലിക്കുമ്പോള്‍ പുതിയ സമരമുറകളുമായി തെരുവിലേക്കെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: