ന്യൂദല്‍ഹി: ഒഡീഷയില്‍ പോസ്കോ കമ്പനിയുടെ ഇരുമ്പ് ഖനനത്തിന് അനുമതി നിഷേധിച്ച ഒഡീഷ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പോസ്കോയ്ക്ക് ഖനനാനുമതി നല്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
2010ലാണ് പോസ്കോയ്ക്ക് ഖനനാനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവ് പുറത്ത് വരുന്നത്. ഒറീസ സര്‍ക്കാര്‍ നല്കിയ അനുമതിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മറ്റു കമ്പനികളെ മറികടന്നാണ് പോസ്കോയ്ക്ക് ഖനനാനുമതി നല്‍കിയതെന്നായിരുന്നു ആരോപണം.
എല്ലാ കമ്പനികളുടെയും അപേക്ഷ പുതിയതായി പരിഗണിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇതിനെതിരെ ഒഡീഷ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹൈക്കോടതിയുടെ ഈ നടപടിക്കെതിരെയാണ് പോസ്കോ കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: