തിരുവനന്തപുരം: പോളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും തീരുമാനങ്ങളെ മുന്‍വിധിയോടെ കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പി.ബിയുടെ തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലേക്കുള്ള യാത്രാമധ്യേ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്ന വി.എസ്.
വി.എസ്. അച്യുതാനന്ദനെതിരെയുള്ള പ്രമേയം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണോ എന്നു പിബി തീരുമാനിക്കുമെന്നാണ് നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചത്. ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ വിഎസ് തയാറായില്ല.
തങ്ങള്ക്കെതിരയുള്ള സംസ്ഥാന ഔദ്യോഗിക വിഭാഗത്തിന്റെ അച്ചടക്ക നടപടി വി.എസിനെ ലക്ഷ്യമിട്ടു കൊണ്ടാണെന്ന് കാണിച്ച് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പിബിക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിഎസിന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് എതിരായ അച്ചടക്ക നടപടി കേന്ദ്ര യോഗങ്ങള്‍ ശരി വയ്ക്കുമെന്ന സൂചന നിലനില്‍ക്കുന്നതിന് ഇടയിലാണ് മുന്‍വിധികളുടെ ആവശ്യമില്ലെന്ന പ്രതികരണം വിഎസ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: