ന്യൂദല്‍ഹി: മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഞ്ജയ് ദത്തിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ശിക്ഷ ഇളവ് ചെയ്യണമെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹര്‍ജി പുനഃപരിശോധിക്കണമെന്നുമുള്ള ഹര്‍ജിയാണ് തള്ളിയത്.
കീഴടങ്ങാനുള്ള സമയപരിധി ഈയാഴ്ച അവസാനിക്കാനിരിക്കെയാണ് സഞ്ജയ് ദത്ത് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ശിക്ഷ ലഭിച്ച മറ്റു ആറു പേരുടെ ഹര്‍ജികളും തള്ളിയിട്ടുണ്ട്. യൂസഫ് മൊഹ്സീന് നുല്വാല, ഖലീല്‍ അഹമ്മദ് സയിദ് അലി നസിര്‍, മൊഹമ്മദ് ദാവൂദ് യൂസഫ് ഖാന്, ഷേയ്ഖ് അസിഫ് യൂസഫ്, മുസാമിര് ഉമര്‍ ഖദ്രി, മൊഹമ്മദ് അഹമ്മദ് ഷേയ്ഖ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.
ആയുധം കൈയില്‍ വച്ചതിന് മെയ് 21ന് സുപ്രീംകോടതി സഞ്ജയ് ദത്തിനെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്. നാലാഴ്ചക്കകം ഹാജരാകണമെന്ന് അന്ന് ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് ദത്തിനും മറ്റ് മൂന്നു പേര്‍ക്കും കീഴടങ്ങാന്‍ നാലാഴ്ചത്തെ സമയം കൂട്ടി നല്‍കിയിരുന്നു.
വിചാരണ കാലയളവില്‍ ഒന്നര വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചതിനാല്‍ ശേഷിക്കുന്ന മൂന്നര വര്‍ഷം ഇനി സഞ്ജയദത്ത് ജയിലില്‍ കിടക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: