ന്യൂദല്‍ഹി: വിഎസ് അച്യുതാനന്ദനെതിരെ നടപടി വേണമെന്ന് പോളിറ്റ് ബ്യൂറോയില്‍ സംസ്ഥാനഘടകം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച സംസ്ഥാനസമിതി പ്രമേയം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പിബിയില്‍ അവതരിപ്പിച്ചു.
വിഷയം കേരള നേതാക്കള്‍ പോളിറ്റ് ബ്യൂറോ മുമ്പാകെ ചര്‍ച്ച ചെയ്തു. വി.എസ് പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നും നിരന്തരം അച്ചടക്ക ലംഘനം നടത്തുന്നെന്നും പ്രമേയത്തില്‍ പറയുന്നു. പാര്‍ട്ടിയില്‍ വി.എസ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായും ആരോപിച്ചു.
വി.എസിനെ പ്രതിപക്ഷ സ്ഥാനത്തു നിന്നു മാറ്റണമെന്നും സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. എന്നാല്‍ പ്രമേയത്തില്‍ വിശദമായ ചര്‍ച്ച നടന്നില്ലെന്നാണ് അറിയുന്നത്.
വിഎസ് വിഷയം ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യാമെന്നു കേന്ദ്രനേതൃത്വം നേരത്തെ അറിയിച്ചിരുന്നു. പിബി യോഗത്തില്‍ കേരളത്തിലെ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗം വൈകുന്നേരം വരെ നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: