കോട്ടയം: വാഹനമോഷണം അടക്കം നിരവധി കേസിലെ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. അയ്മനം കോടമല കോളനിക്ക് സമീപം ശശിധരന്റെ മകന് പ്രതീഷ്കുമാര്‍(25)നെയാണ് വെസ്റ്റ് പോലീസ് പിടികൂടിയത്. ഒരു വര്‍ഷം മുമ്പ് കോട്ടയം വൈഎംസിഎയുടെ സമീപത്തു നിന്നും ബൈക്ക് മോഷ്ടിച്ചു. 2011ന് തിരുനക്കര പകല്‍പ്പൂരത്തിന്റെ തിരക്കില്‍ ബൈക്ക് മോഷ്ടിച്ചു. 2011 മേയില്‍ ഇല്ലിക്കല്‍ കവലയില്‍ നിന്നും 2011 ല്‍ നാഗമ്പടത്തുനിന്നും എഎസ്ഐ ഷാജിയുടെ ബൈക്കും 2011 ജൂണില്‍ കാരിത്താസിന് സമീപത്തുനിന്നും ബൈക്കും തിരുവല്ലയില്‍ നിന്നും ഒരു ഓട്ടോറിക്ഷയും ഇടയാഴം ഭാഗത്തുനിന്നും ബൈക്കും മോഷ്ടിച്ചു. വൈക്കം, തലയാഴം, വടവാതൂര്‍, എന്നീ സ്ഥലങ്ങളില്‍ നിന്നും മൊബൈല്‍ ടവറിന്റെ ജനറേറ്ററിന്റെ ബാറ്ററി മോഷ്ടിച്ചു. കോട്ടയം ബിഎസ്എന്‍എല്‍ കരാര്‍ ജോലിക്കാരനായിരുന്ന ഇയാള്‍ മൊബൈല്‍ ടവറിന്റെ ഡിസല്‍ ഊറ്റിയാണ് മോഷണം തുടങ്ങിയത്. പിടിക്കപ്പെട്ടതോടെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പാലായില്‍ സ്വര്‍ണ്ണക്കടയിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വര്‍ണ്ണം മോഷ്ടിച്ചതിന് ഇയാളുടെ പിതാവ് ജയിലിലായതോടെ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്സൈസിലെ ജോലി നഷ്ടപ്പെട്ടു.
പ്രതീഷ് കുമാറിനെ കോടതിയില്‍ ഹാജരാക്കി. കൂട്ടുപ്രതികളായ ചേര്‍ത്തല കണ്ണന്, ജോസഫ്, ചിക്കു, സുധീഷ്, ജിബിന്‍ എന്നിവരെ പോലീസ് തെരയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: