രാമപുരം: നമതയെന്ന ഒന്‍പതു വയസുകാരിക്ക് കണ്ണീരോടെ ഒരു ഗ്രാമം വിടനല്‍കി. കോതമംഗലത്ത് വാഹനം ഇടിച്ചു മരിച്ച തോട്ടുചാലില്‍ പ്രകാശന്, മിനി ദമ്പതികളുടെ മകള്‍ നമത(ശ്രീക്കുട്ടി 9) യുടെ മൃതദേഹം സ്വദേശമായ രാമപുരം അമനകരയില്‍ സംസ്കരിച്ചു. അവധിക്കാലമായതിനാല്‍ കോതമംഗലത്ത് അമ്മയുടെ വീട്ടില്‍ പോയഅവസരത്തിലാണ് നമതയെ മരണം കവര്‍ന്നത്.
നമതയുടെ മരണവിവരം അറിഞ്ഞതുമുതല്‍ നാടിന്റെ നാനാതുറകളില്‍ നിന്നുമുള്ള ആളുകള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരുന്നു. നമതയുടെ വേര്‍പാട് താങ്ങാനാവാതെ തളര്‍ന്ന് ഇരിക്കുകയാണ് അമ്മ മിനിയും സഹോദരന് വിഷ്ണുവും. നമത പഠിച്ച സ്കൂളിലെ ടീച്ചര്മാര്, സഹപാഠികള്‍, തുടങ്ങി നാടിന്റെ നാനാതുറകളിലുമുള്ളവര്‍ നമതയ്ക്ക് അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: