ന്യൂദല്‍ഹി: സിപിഎം പോളിറ്റ്ബ്യൂറോയുടെ തീരുമാനങ്ങള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. തന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്നുപേരെ സി.പി.എമ്മില്‍ നിന്നും പുറത്താക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം പൊളിറ്റ്ബ്യൂറോ അംഗീകരിച്ചതായാണ് അറിയുന്നതെന്നും, അത് സ്ഥിരീകരിക്കേണ്ടത് ജനറല്‍ സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി പറയുന്നത് എന്താണെന്ന് കേട്ട ശേഷം നിങ്ങള്‍ വാര്‍ത്ത കൊടുക്കൂ. അതിനുശേഷം എന്തു വേണമെന്ന് തീരുമാനിക്കാമെന്നും വി.എസ് പറഞ്ഞു. ദല്‍ഹിയിലെ കേരളഹൗസില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പെയാണ് വിഎസ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. അദ്ദേഹത്തിനൊപ്പം പുറത്താക്കിയവരില്‍ ഒരാളായ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷും ഉണ്ടായിരുന്നു.
വാര്‍ത്തകള്‍ ചോര്‍ത്തിയതിന്റെ പേരിലാണ് പേഴ്സണല്‍ സ്റ്റാഫംഗങ്ങളും പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി അംഗങ്ങളുമായ എ. സുരേഷ്, കെ. ബാലകൃഷ്ണന്, വി. കെ.ശശിധരന് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: