കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പതിനാലാം പ്രതിയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.മോഹനന്റെ ജാമ്യാപേക്ഷ വിചാരണ കോടതി വീണ്ടും തള്ളി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ കീഴ്ക്കോടതിക്ക് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് വിചാരണ കോടതി ജഡ്ജി ആര്.നാരായണ പിഷാരടി വ്യക്തമാക്കി.
ജാമ്യം ലഭിക്കാന്‍ ഹൈക്കോടതിയെ തന്നെ സമീപിക്കാനും വിചാരണ കോടതി നിര്‍ദ്ദേശിച്ചു. ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിനു ദൃക്സാക്ഷികളായവരുടെ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ മോഹനനു ജാമ്യം നല്‍കാവുന്നതാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തിരുന്നു.
പ്രതിക്ക് രാഷ്ട്രീയമായി ഉന്നത ബന്ധമുള്ളതുകൊണ്ട് ജാമ്യം നല്കിയാല് അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷന് നിലപാട്. നേരത്തെ മൂന്ന് തവണ ഹൈക്കോടതിയിലും ഒരു തവണ സുപ്രീംകോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല.
പി മോഹനന്റെ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി ജാമ്യത്തിനായുള്ള അപേക്ഷ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. ദൃക്സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായാല്‍ ജാമ്യാപേക്ഷ പുതുക്കി സമര്‍പ്പിക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: