തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സംസ്ഥാന നേതൃയോഗത്തിനെത്തി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയത്. തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ ആരംഭിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. പാര്‍ട്ടി പുറത്താക്കിയ പഴ്സണല്‍ സ്റ്റാഫ് അംഗം എ.സുരേഷ് ഒപ്പമില്ലാതെയാണ് വി.എസ് യോഗത്തിനെത്തിയത്.
വി.എസിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരേയുള്ള നടപടി ഉള്‍പ്പടെ കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി എടുത്ത തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്. പിബി അംഗം എസ്.രാമചന്ദ്രന്‍പിള്ളയുടെ സാന്നിധ്യത്തിലാണ് യോഗം തുടങ്ങിയത്. ഉച്ചയോടെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും യോഗത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: