ന്യുദല്‍ഹി: ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ക്രിമിനല്‍ നടപടി ചട്ടപ്രകാരം കോടതികള്‍ക്ക് അതിനുള്ള അധികാരമുണ്ടെന്നും പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്രയില്‍ നിന്നും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് സുപ്രീംകോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.
ക്രിമിനല്‍ നടപടി ചട്ടം 357 പ്രകാരം ഇരകള്‍ക്ക് നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇത് പലപ്പോഴും നടപ്പാക്കപ്പെടുന്നില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതിനോടൊപ്പം ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തിനുള്ള ഉത്തരവും പുറപ്പെടുവിക്കണം. ഇതിനായി വിചാരണ വേളയില്‍ തന്നെ പ്രതികളുടെ സാമ്പത്തിക ശേഷിയെ കുറിച്ച് അന്വേഷിക്കണം. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കും. കീഴ്കോടതികള്‍ക്കുള്ള നിര്‍ദ്ദേശം നല്കാന് ഹൈക്കോടതിയോട് നിര്‍ദ്ദേശിക്കുമെന്നും സുപ്രീംകോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു.
ക്രിമിനല്‍ കേസുകളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ ശക്തമാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: