കൊക്കയാര്‍: മുന്നണിയുടെ വഞ്ചന, പഞ്ചായത്തംഗം രാജിക്കൊരുങ്ങുന്നു. മുന്നണി സംവിധാനത്തിലെ ധാരണപ്രകാരം കൊക്കയാര്‍ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതാണ് സിപിഐ വനിതാ പഞ്ചായത്തംഗം രാജിക്കൊരുങ്ങുന്നത്. ധാരണപ്രകാരം സിപിഎം അംഗം സുനിതാ റെജി, പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷത്തിനുശേഷം രാജിവെയ്ക്കുകയും തുടര്‍ന്ന് സിപിഐ അംഗം മോളി ഡൊമിനികിനെ പ്രസിഡന്റാക്കാം എന്നായിരുന്നു ധാരണ. എന്നാല്‍ ഇത് മുന്നണി മര്യാദകള്‍ പാലിക്കാത്തതാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് കാരണം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റുമായി അധികാരത്തിലെത്തിയ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാല്‍ സിപിഎമ്മിലെ സുനിതാ റെജിയെ പ്രസിഡന്റാക്കുകയും തുടര്‍ന്ന് മോളി ഡൊമനിക്കിനെ പ്രസിഡന്റാക്കാമെന്നുമായിരുന്നു ധാരണ എന്ന് മോളി പറയുന്നു. എന്നാല്‍ ഇവരുടെ വാക്കുകള്‍ വിശ്വസിപ്പിച്ച് എഗ്രിമെന്റുകള്‍ അന്നുതന്നെ വയ്ക്കാത്തതാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് കാരണം. തനിക്ക് പ്രസിഡന്റ് സ്ഥാനം വാങ്ങിത്തരാം എന്ന് പറഞ്ഞ് സിപിഐ നേതൃത്വവും ഇപ്പോള്‍തന്നെ വഞ്ചിക്കുകയാണെന്നും ഇത് മേല്‍ ഘടകങ്ങളില്‍ അറിയിച്ചെങ്കിലും ഇവരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.ഉടന്‍ നടക്കാനിരിക്കുന്ന കൊക്കയാര്‍ സഹകരണ ബാങ്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റ് സ്ഥാനം നല്‍കാതെ ബാങ്കില്‍ മത്സരിപ്പിച്ച്തന്നെ ഒതുക്കുവാനുള്ള ശ്രമം അംഗീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: