മുംബൈ: 1993 ലെ മുംബൈ സ്ഫോടനക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ടാഡ കോടതിയില്‍ കീഴടങ്ങി. കീഴടങ്ങാനുള്ള കാലാവധി നീട്ടണമെന്ന സഞ്ജയ്ദത്തിന്റെ അപേക്ഷ നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സഞ്ജയ് ദത്ത് കോടതിയില്‍ കീഴടങ്ങിയത്.
ഭാര്യ മന്യതയോടൊപ്പമാണ് മുംബൈയിലെ വസതിയില്‍ നിന്ന് സഞ്ജയ് ദത്ത് കോടതിയിലേക്ക് തിരിച്ചത്. കോടതിയിലേക്ക് പുറപ്പെടും മുമ്പ് വീടിന് പുറത്ത് തടിച്ചുകൂടിയ സിനിമാപ്രവര്‍ത്തകരേയും നാട്ടുകാരേയും സഞ്ജയ്ദത്ത് അഭിവാദ്യം ചെയ്തു. 42 മാസമാണ് സഞ്ജയ് ദത്തിന് ഇനി ജയില്‍വാസം അനുഭവിക്കേണ്ടത്.
യെര്‍വാഡ ജയിലില്‍ കീഴടങ്ങാനായി ചൊവ്വാഴ്ച സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ച സഞ്ജയ് ദത്ത് മൗലികവാദികളില്‍ നിന്ന് ഭീഷണി നേരിടുന്നതായി പ്രത്യേക ടാഡ കോടതിയെ അറിയിച്ചിരുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് സിനിമകള്‍ തീര്‍ക്കാന്‍ സമയം നല്‍കണമെന്നാണ് ദത്ത് കോടതിയില്‍ ആവശ്യപ്പെട്ടത്.
സ്ഫോടനക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷ നല്‍കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. അതിന് പിന്നാലെയാണ് കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് പുതിയ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: