ന്യദല്‍ഹി: ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായവരില്‍ ഒരാള്‍ കഴിഞ്ഞ സീസണ് വരെ ഐപിഎല്ലില്‍ രാജസ്ഥാന് താരമായിരുന്ന അമിത് സിങ്ങും. ഇയാളാണ് കളിക്കാരും ഒത്തുകളിക്കാരും തമ്മിലുള്ള ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അറസ്റ്റിലാവരുടെ കൂട്ടത്തിലുള്ള അമിത് കുമാര്‍ എന്നയാള്‍ യഥാര്‍ത്ഥത്തില്‍ അമിത് സിങ് ആണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അഞ്ച് ദിവസം മുമ്പാണ് അമിത്തിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാള്‍ക്ക് വാതുവെയ്പുകാരുമായുള്ള ബന്ധം വ്യക്തമായതോടെ വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അഹമ്മദബാദില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
തത്സമയം നടത്തുന്ന ഒത്തുകളിയില്‍ അമിത് സിങ്ങാണ് പ്രധാന ആസൂത്രകനെന്നാണ് റിപ്പോര്‍ട്ട്. 2009 മുതല്‍ 2012 വരെ നാല് ഐപിഎല്‍ സീസണുകശില് റോയല്‍സിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച താരമാണ് അമിത് സിങ്. 23 മത്സരങ്ങളില്‍ റോയല്‍സിന് വേണ്ടി കളിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ സീസണ് ശേഷം അമിത് സിങ്ങുമായുള്ള കരാര്‍ റോയല്‍സ് ടീം പുതുക്കിയിരുന്നില്ല. ഗുജറാത്തിന് വേണ്ടി കഴിഞ്ഞ സീസണില്‍ രഞ്ജിയില്‍ കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: