ന്യൂദല്‍ഹി: പാട്ടില്‍ ആഭാസ ചുവയുള്ള വരികളെ തുടര്‍ന്ന് പാട്ടുകാരന് ഹണി സിങ്ങിനെതിരെ പഞ്ചാബ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ചൊവ്വാഴ്ച്ചയാണ് പഞ്ചാബ് പാട്ടുകാരന് ഹണി സിങിനെതിരെ കേസെടുക്കാന്‍ പഞ്ചാബ്-ഹരിയാന കോടതി ഉത്തരവ് നല്‍കിയത്.
കോടതിയില്‍ വാദം കേള്‍ക്കുന്നതിനായി നേരത്തെ തന്നെ ഹണി സിങിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പറഞ്ഞ തീയതിയില്‍ സിങ് കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് ഹണിയുടെ പാട്ടുകള്‍ ബഹിഷ്ക്കരിക്കാന്‍ കോടതി ഉത്തരവിട്ടത്.
ദല്‍ഹി മാനഭംഗക്കേസ് നടന്ന് ഡിസംബര്‍ 16ന് ശേഷം സംസ്താനത്തിന്രെ വിവിധ ഭാഗങ്ങളിലായി ഹണിയുടെ ‘മേ ഹൂം ബലാത്ത്ക്കാരി’ എന്ന പാട്ട് കേട്ട് വരുന്നു.
എന്നാല്‍ താനല്ല ഈ പാട്ടെഴുതിയതെന്നും ഇതില്‍ താന്‍ ബലിയാടായതാണെന്നുമാണ് ഹണിയുടെ വിശദീകരണം. ഹണിക്കെതിരെ മേയ് 16ന് സെക്ഷന്‍ 294 പ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: