തിരുവനന്തപുരം: ഉപമുഖ്യമന്ത്രി പദത്തിന് തനിക്ക് അര്‍ഹതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം. മാണി. എന്നാലിപ്പോള്‍ ഈ ആവശ്യം ഉന്നയിക്കുന്നില്ല. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയാകാനുള്ള യോഗ്യത രമേശ് ചെന്നിത്തലയ്ക്കുണ്ടെന്ന് മാണി മാധ്യപ്രവരത്തകരോട് പറഞ്ഞു. രമേശ് മന്ത്രിയാകുന്നതില്‍ എതിര്‍പ്പുണ്ടെന്ന വാര്‍ത്ത തെറ്റാണ്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസുമാണ്. ഉപമുഖ്യമന്ത്രിപദം വച്ചുകൊണ്ടുള്ള പുനഃസംഘടന ഇപ്പോഴും ആലോചിച്ചിട്ടില്ല. യുഡിഎഫും കോണ്‍ഗ്രസും ആണ് തീരുമാനിക്കേണ്ടതെന്നും മാണി പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയുടെ പുനസംഘടനയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കാനിരിക്കെയാണ് മാണിയുടെ പ്രതികരണം. കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന എ.കെ ആന്റണി പുന:സംഘടന സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.
രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരികയും ജി. കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കുകയും ചെയ്യുന്ന ഫോര്‍മുലയാണ് പരിഗണനയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: