ബര്‍ദ്വാന്‍: മന്ത്രിസ്ഥാനം രാജിവയ്ക്കുകയും തൃണമൂല്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തില്ലെങ്കില്‍ തന്നെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് ലഭിച്ചതായി പശ്ചിമ ബംഗാള്‍ കൃഷി മന്ത്രി മലയ് ഖടക് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കത്ത് ശ്രദ്ധയില്‍പ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ എന്‍. രാമറാവുവിന്റെ പേരില്‍ വെസ്റ്റ് മിഡ്നാപുര് ജില്ലയിലെ ഖരഗ്പുരില്‍ നിന്നും മെയ് 13 നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കത്തിനെക്കുറിച്ച് പൊലീസിനെയും മുഖ്യമന്ത്രി മമത ബാനര്‍ജിയെയും അറിയിച്ചതായും മന്ത്രി പറഞ്ഞു. മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ വധവുമായി ബന്ധപ്പെട്ടാണ് ഭീഷണിക്കത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: