കൊച്ചി: രത്നവ്യപാരി ഹരിഹരവര്‍മയുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹരിഹര വര്‍മ ആരാണെന്ന് പോലീസ് അന്വേഷിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് ചോദിച്ചായിരുന്നു കോടതിയുടെ വിമര്‍ശനം. ഇക്കാര്യത്തില്‍ കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ പോലും പോലീസ് തയാറായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
രാജകുടുംബാംഗമെന്ന് അവകാശപ്പെട്ടിരുന്ന ഹരിഹരവര്‍മ രത്നം കച്ചവടം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇയാള്‍ രാജകുടുംബാംഗമല്ലെന്ന് പിന്നീട് വിവരം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: