ന്യൂദല്‍ഹി: കീഴ്ജീവനക്കാരിയെ ലൈംഗിക പീഡനത്തിരയാക്കിയന്നെ പരാതിയെ തുടര്‍ന്ന് പ്രമുഖ ഐടി കമ്പനി ഐഗേറ്റിന്റെ സിഇഒ ഫനീഷ് മൂര്‍ത്തിയെ കമ്പനിയില്‍ നിന്ന് പുറത്താക്കി. സംഭവത്തെ കുറിച്ച് കമ്പനി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ജെറാഡ് വാട്സിംഗറായിരിക്കും കമ്പനിയുടെ താല്‍ക്കാലിക സിഇഒ. മൂര്‍ത്തിയ്ക്കെതിരെ ഉയര്‍ന്ന ആരോപണം ഐഗേറ്റിന്റെ പോളിസികള്‍ക്കും മൂര്‍ത്തിയും ഐഗേറ്റുമായുള്ള കരാറിനും എതിരാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. കീഴ്ജീവനക്കാരിയുമായി ഫനീഷ് മൂര്‍ത്തി ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി.
ഇത്തരം നടപടികള്‍ കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് ഉടനടി നടപടി എടുക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം ഫനീഷ് മൂര്‍ത്തി നിഷേധിച്ചിട്ടുണ്ട്. താന്‍ കമ്പനി നയങ്ങള്‍ തെറ്റിച്ചിട്ടില്ലെന്ന് ഫനീഷ് വ്യക്തമാക്കി.
ഫനീഷ് മൂര്‍ത്തി ഇതാദ്യമായല്ല ലൈംഗിക പീഡന കേസില്‍പ്പെടുന്നത്. 2002ല്‍ ഇന്‍ഫോസിസില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവിയായിരിക്കെ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഫനീഷിനെ പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: