ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ലഷ്കര്‍ ഭീകരവാദിയെ സുരക്ഷാസേന വധിച്ചു. ഹിലാല്‍ മൗലവി എന്ന ഭീകരവാദിയാണ് കൊല്ലപ്പെട്ടതെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം. ശ്രീനഗര്‍ നഗരത്തിലെ ഫത്ത കദാല്‍ മേഖലയിലെ ഒരു ജനവാസ കേന്ദ്രത്തിലെ വീട്ടില്‍ ഒളിച്ചിരുന്ന ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വളയുകയായിരുന്നു. ഹിലാല്‍ മൗലവിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെയ്പില്‍ പൊതുജനങ്ങള്‍ക്കാര്‍ക്കും അപകടമൊന്നും പറ്റിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ ശ്രീനഗറില്‍ നിന്നും മറ്റ് സുപ്രധാന നഗരങ്ങളില്‍ നിന്നും ഭാഗികമായി പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ശക്തമാകുന്നതിനിടയിലാണ് വീണ്ടും ഭീകരരുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നത്. ബാരാമുളള ജില്ലയിലെ പത്താന് നഗരവാസിയായ ഹിലാല്‍ അഞ്ച് വര്‍ഷത്തോളമായി ലഷ്കര്‍ ഇ തോയിബയുടെ സജീവപ്രവര്‍ത്തകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: