ന്യൂദല്‍ഹി: പൊതുമുതല്‍ ദുരുപയോഗിച്ചതിന്റെ പേരില്‍ ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെതിരെ ദല്‍ഹി ലോകായുക്ത അന്വേഷണം നടത്തി. ബിജെപി ദല്‍ഹി നേതൃത്വം നല്കിയ പരാതിയിന്മേലാണ് അന്വേഷണം.
2008ലെ പൊതു തുിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദീഷിത്ത് ചെലവഴിച്ചത് 11 കോടി രൂപയാണ്. ചെലവഴിക്കപ്പെട്ട രൂപ തിരികെ നല്കാന് ദീഷിത്തിനോട് ആവശ്യപ്പെടണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് അപേക്ഷിച്ചിട്ടുണ്ട്.
തനിക്കും തന്റെ പാര്‍ട്ടിക്കും വേണ്ടി ദീഷിത്ത പൊതു മുതല്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ദല്‍ഹി ലോകായുക്ത മന്മോഹന് സരിന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: