കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ തമ്മിലടി രൂക്ഷമായി. മുന്‍ധാരണപ്രകാരം രണ്ടരവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ പ്രസിഡന്റ ബേബിവട്ടയ്ക്കാട്ട് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാകാത്തതാണ് തമ്മിലടിക്ക് കാരണം. മുന്‍ ധാരണപ്രകാരം കഴിഞ്ഞ എട്ടിന് കരാര്‍ കാലാവധി തീര്‍ന്നിട്ടും പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അടുത്ത ഊഴക്കാരനും ഡിസിസി നിര്‍വ്വാഹകസമിതിയംഗവുമായ അഡ്വ. പി.എ ഷെമീര്‍ ഡിസിസി പ്രസിഡന്റിന് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ഡിസിസി നേതൃത്വം ബേബിവട്ടയ്ക്കാട്ടിനോട് ആവശ്യപ്പെട്ടതായി അറിയുന്നു.
കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴിക്കിനെ തുടര്‍ന്ന് ആന്റോ ആന്റണി എം.പിയുടെ സാന്നിധ്യത്തില്‍ കരാര്‍ പ്രകാരമാണ് ബേബി വട്ടയ്ക്കാട്ട് പ്രസിഡന്റ് ആയത്. ആദ്യം രണ്ടരവര്‍ഷം അഡ്വ. പി.എ ഷെമീര്‍ പ്രസിഡന്റാകാനായിരുന്നു ധാരണ. കരാറില്‍ കോണ്‍ഗ്രസ്സിലെ അംഗങ്ങളും ഒപ്പിട്ടിരുന്നതായി ഷെമീര്‍ പറയുന്നു. എന്നാല്‍ കരാര്‍ അനധികൃതമാണെന്നും തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്ററി പാര്‍ട്ടികൂടി വോട്ടെടുപ്പിലൂടെയാണ് താന്‍ പ്രസിഡന്റായതെന്നുമാണ് ബേബി വട്ടയ്ക്കാട്ട് പറയുന്നത്. ഏതായാലും പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയുള്ള തര്‍ക്കം കോണ്‍ഗ്രസ്സില്‍ പുതിയ കലാപത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: