മലപ്പുറം: വാതുവെയ്പ്പില്‍ കുടുങ്ങിയ ക്രിക്കറ്റ് താരം ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാന്‍ സഹായിച്ചത് പ്രമുഖ കെപിസിസി നേതാവ്. വന്‍ തുക പ്രതിഫലം വാങ്ങിയാണ് ക്രിക്കറ്റ് സെലക്ഷന് ബോര്‍ഡിനെയും ടീം അധികൃതരെയും സ്വാധീനിച്ച് ശ്രീശാന്തിന് ഈ നേതാവ് ടീമില്‍ ഇടം നേടികൊടുത്തത്. ആദ്യഘട്ടത്തില്‍ ശ്രീശാന്തിന് ലഭിച്ചിരുന്ന പ്രതിഫല തുകയുടെ പകുതി നേതാവിന് നല്‍കണമെന്നായിരുന്നു കരാര്‍. പിന്നീട് വന്‍ തുകകള്‍ നേതാവ് ശ്രീശാന്തിനോടും കുടുംബത്തോടും ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തിരുന്നു.
ടീമില്‍ നിന്ന് പുറത്തായ ശ്രീശാന്തിനെ പിന്നീട് ടീമിലെത്തിക്കാന്‍ നേതാവ് കിണഞ്ഞ് ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ശ്രീശാന്തിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലക്ഷക്കണക്കിന് രൂപ ശ്രീശാന്തില്‍ നിന്ന് കൈപ്പറ്റിയവര്‍ ഇപ്പോള്‍ അപകട ഘട്ടത്തില്‍ തിരിഞ്ഞുനോക്കുന്നില്ല എന്ന പരാതിയും വീട്ടുകാര്‍ക്കുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവഹിതമായി ഇടപെടുകയും സ്വാധീനം ചെലുത്തുകയും കളിക്കാരില്‍ നിന്ന് വന്‍ തുകകള്‍ പ്രതിഫലമായി കൈപ്പറ്റുകയും ചെയ്യുന്നത് പതിവാണെന്ന് ക്രിക്കറ്റ് ലോകത്തെ ചിലര്‍ തന്നെ വെളിപ്പെടുത്തുന്നു. മുന്‍ ക്യാപ്റ്റന്‍ അസറുദ്ദീന്റെ കാലത്താണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മോശമായ പ്രവണതകള്‍ പലതും വ്യാപകമായത്. ടീം ക്യാപ്റ്റന്‍സി നിലനിര്‍ത്താന്‍ അസറുദ്ദീന് തന്നെ ചില കോണ്‍ഗ്രസ് നേതാക്കളുടെ സഹായവും പിന്തുണയും തേടിയിരുന്നു. കളിക്കളത്തില്‍ ഫോം നഷ്ടപ്പെട്ടും നിറം മങ്ങിയും നിന്ന അസറുദ്ദീന് അവസാന കാലത്ത് ക്യാപ്റ്റനായിതുടര്ന്നത് ഇത്തരത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ സഹായം മൂലമായിരുന്നു. ഒടുവില്‍ ഒത്തുകളി കേസില്‍ അസറുദ്ദീന് നിയമ നടപടി നേരിടുകയും ചെയ്തു.
ഏറെക്കുറെ സമാനമാണ് ശ്രീശാന്തിന്റെ കാര്യവും. കളിയിലുളള സാമര്‍ത്ഥ്യം മാത്രം പോര കളിക്കളത്തിന് പുറത്തെ മറ്റു ചില കളികള്‍കൂടി അറിഞ്ഞിരുന്നാലെ ടീമില്‍ ഇടം കണ്ടെത്താനാകു എന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും ടീമിലെ ഒട്ടുമിക്ക കളിക്കാര്‍ക്കും ഇത്തരത്തില്‍ രാഷ്ട്രീയ ‘ഗോഡ് ഫാദര്‍മാര്‍’ ഉണ്ടെന്നും ശ്രീശാന്തിന്റെ കുടുംബ വൃത്തങ്ങള്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ ടീം സെലക്ഷന് കമ്മറ്റിയില്‍ ചിലരും അഴിമതി ആരോപണത്തിന് വിധേയരാണ്.
കേരളത്തില്‍ നിന്നുള്ള പല പ്രതിഭകളും തഴയപ്പെടുന്നതിന്റെ കാരണവും ഇത്തരം ചില അവിഹിത ഇടപെടലുകള്‍ തന്നെയാണ് എന്നാണ് സൂചന. ദേശീയ ടീമില്‍ ഇടം കിട്ടാന്‍ ഓരോ സംസ്ഥാനത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രത്യേകം ക്വാട്ടതന്നെയുണ്ടെന്നാണ് ക്രിക്കറ്റ് കൗണ്‍സില്‍ ഭാരവാഹികളായ ചിലര്‍ പറയുന്നത്. ഓരോ സംസ്ഥാനത്തെയും ക്രിക്കറ്റ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിലും കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും മറ്റും കോണ്‍ഗ്രസ് നേതാക്കള്‍ അവിഹിതമായി ഇടപെടാറുണ്ടെന്നും ഇവര്‍ പറയുന്നു.
ടീമില്‍ ഇടം കിട്ടാന്‍ 30 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് ശ്രീശാന്ത് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതിനും അപ്പുറം പ്രതിഫല തുകയുടെ ഒരു വിഹിതം എന്ന നിലയില്‍ വന്‍ തുക കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ ശ്രീശാന്തിന്റെ പക്കല്‍ നിന്ന് ഈടാക്കിയതായാണ് വിവരം.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: