ഛത്തീസ്ഗഢ്: മാവോയിസ്റ്റുകള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. നൂറിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ദര്ബയ്ക്ക് സമീപം നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം 30 പേര് മരിച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രിക്കൊപ്പം ചത്തീസ്ഗഡിലെ സംഭവ സ്ഥലം സന്ദര്ശിക്കവേയാണ്് പ്രധാനമന്ത്രിയുടെ പ്രസ്താവന. സംഭവത്തില്‍ സോണിയഗാന്ധി നടുക്കം രേഖപ്പെടുത്തി.
മാവോവാദികള്‍ ഇന്നലെ തട്ടിക്കൊണ്ടുപോയ നന്ദകുമാര്‍ പട്ടേലിന്റെയും മകന്റെയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: