ഛത്തീസ്ഗഡ്: ഛത്തീസ്ഗഡ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നന്ദകുമാര്‍ പട്ടലും മകന് ദിനേശ് പട്ടേലും ഉള്‍പ്പടെ 27 പേര് കൊല്ലപ്പെട്ട സംഭവത്തിലെ ഉത്തരവാദിത്തം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു.
കത്തിലും ഓഡിയോ ടേപ്പിലുമായി മാവോയിസ്റ്റുകള്‍ അക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നതായി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
മഹേന്ദ്ര കര്മ്മയടക്കമുളള മുതിര്‍ന്ന നേതാക്കളായിരുന്നു ലക്ഷ്യമെന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. മുന്‍ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന നന്ദകുമാറിനെ ഓപ്പറേഷന് ഗ്രീന്‍ ഹണ്ട് എന്ന പേരില്‍ മാവോയിസ്റ്റ് വേട്ട നടത്താന്‍ അനുവാദം കൊടുത്തതിനാണ് കൊലപ്പെടുത്തിയതെന്നും സാല്വാ ജുദ് രൂപീകരിച്ചതിനാണ് മഹേന്ദ്ര കര്‍മ്മയെ കൊലപ്പെടുത്തിയതെന്നും കുറുപ്പില്‍ പറയുന്നു.
അതേസമയം സംഭവത്തില്‍ പരിക്കേറ്റ മുതിര്‍ന്ന നേതാവ് വി സി ശുക്ലയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. മെയ് 25ന് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് റാലിക്കിടെയായിരുന്നു മാവോയിസ്റ്റുകള്‍ അക്രമണം അഴിച്ചു വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: