മലപ്പുറം: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. നിലമ്പൂര്‍, മലപ്പുറം, വയനാട് മേഖലകള്‍, അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വന പ്രദേശങ്ങള്ം ആദിവാസി ഊരുകള്‍ എന്നിവിടങ്ങളിലാണ് പ്രത്യേക സംഘം പരിശോധന നടത്തുന്നത്.
ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിനാണ് പരിശോധനയുടെ ചുമതല. ഛത്തീസ്ഗഡ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മുന്‍കരുതല്‍ ശക്തമാക്കാന്‍ ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 2006ന് ശേഷം ഇതാദ്യമായാണ് നക്സല്‍, മാവോയിസ്റ്റ് ബാധിതരുടെ പട്ടികയില്‍ കേരളം ഉള്‍പ്പെടുന്നത്.
അതിനിടെ രാജ്യസുരക്ഷ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ജൂണ്‍ അഞ്ചിന് ദല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ കേരളത്തിന് വേണ്ടി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പങ്കെടുക്കും.
സംസ്ഥാനത്ത് ഇടത് തീവ്രവാദികള്‍ സാന്നിധ്യം ശക്തമാക്കുന്നുവെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യസുരക്ഷ സംബന്ധിച്ച യോഗത്തില്‍ കേരളത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: