ന്യൂദല്‍ഹി: ടു.ജി സ്പെക്ട്രം കേസില്‍ നീരാ റാഡിയ ദല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. ഡിസംബറില്‍ ഹാജരാകാന്‍ നീരാ റാഡിയയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സമയം നീട്ടി വാങ്ങുകയായിരുന്നു.
നീരാ റാഡിയയുടെ സംഭാഷണത്തിന്റെ സി.ഡി പകര്‍പ്പ് പ്രതിഭാഗത്തിന് നല്കാന് കോടതി ഉത്തരവിട്ടു. സ്പെക്ട്രം കേസില്‍ പ്രോസിക്യൂഷന് സാക്ഷിയായ നീരാറാഡിയയുടെ വിസ്താരം ജൂലൈ രണ്ടിന് നടക്കും. സ്പെക്ട്രം കേസില്‍ ഉള്‍പ്പെട്ട സ്വാന് ടെലികോം കമ്പനിക്ക് ലൈസന്‍സിന് അര്‍ഹതയുണ്ടായിരുന്നില്ലെന്ന് റാഡിയ സി.ബി.ഐയ്ക്ക് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു.
ലൈസന്‍സ് നേടാനായി റിലയന്‍സ് സ്വാന് കമ്പനിയെ ഉപയോഗിച്ചുവെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. റാഡിയയുടെ ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവരെ സാക്ഷിയായി വിസ്തരിക്കണമെന്ന് സി.ബി.ഐ കോടതിയിള്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: