ധര്മപുനരുദ്ധാരണത്തിന് ഭരണാധിപന്മാര്ക്ക് ഒരു ആസൂത്രണവും ഇല്ല. ജനങ്ങള്‍ക്ക് അതില്‍ അത്ര ശ്രദ്ധയുമില്ല. പിന്നെ ഇതാരേറ്റെടുക്കും? ഞാനീ രൂപത്തില്‍ വന്നിരിക്കുന്നത് ധന്യാത്മാക്കളുടെ പ്രാ ര്ത്ഥനാഫലമായിട്ടാണെന്ന് പറഞ്ഞു.
കുഞ്ഞുങ്ങള്‍ കരയാന്‍ തുടങ്ങുമ്പോള്‍ മാത്രം മുലയൂട്ടുന്ന അമ്മമാരുണ്ട്; കൂടുതല്‍ സ്നേഹമുള്ള മാതാക്കള്ക്കറിയാം എപ്പോള്‍ കുഞ്ഞിന് വിശക്കുമെന്ന്. വലിയ പ്രയത്നമൊന്നും വേണ്ട അവരെ കുഞ്ഞിന്റെ അടുത്തെത്തിക്കാന്‍.
‘ഈ അമ്മ’ രണ്ടാമത്തെ ഇനത്തില്‍ പെട്ടതാണ്. ഞാന്‍ വന്നിരിക്കുന്നത് വന്നേ തീരൂ എന്നറിഞ്ഞുകൊണ്ടാണ്. ഞാനതില്‍ ഉറച്ചുനില്‍ക്കുന്നു.
ഇനി കണ്ണീരിന്റെയോ, നൈരാശ്യത്തിന്റെ ആവശ്യമില്ല. വേദപണ്ഡിതന്മാരോ, നന്മ നിറഞ്ഞവരോ അധര്‍മത്തിന്റെ ക്രൂരമായ കൊടുങ്കാറ്റില്‍ പെട്ടാല്‍ അവര്‍ക്ക് കണ്ണുനീരോ, നൈരാശ്യമോ ആവശ്യമില്ല. ഈ പ്രചാരണം വിജയിക്കും. ഇതിന് പരാജയമില്ല.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: