ന്യൂദല്‍ഹി: ഛത്തീസ്ഗഢിലെ ദര്ബയില് വാലിയില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടരുകയാണ്. ശനിയാഴ്ച്ച ദര്‍ബ വാലിയിലെ ആക്രമണത്തില്‍ ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലും മകന് ദിനേശ് പട്ടേലുള്‍പ്പടെ 27 പേര് കൊല്ലപ്പെട്ടിരുന്നു.
ശനിയാഴ്ച്ച നടന്ന അക്രമണത്തെയും മാവോയിസ്റ്റുകളുടെ സാന്നിധ്യവും മുന്‍ നിര്‍ത്തി സംഭവ സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവിരങ്ങളെ അവഗണിച്ചാണ് കോണ്‍ഗ്രസ് റാലി നടത്തിയത്.
ഇതിനെ തുടര്‍ന്നാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 500 നക്സലുകളുണ്ടായിരുന്നെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ജഗദള്പൂറിലെ പോലീസ് സൂപ്രണ്ടിനെ സസ്പെന്‍ഡു ചെയ്തിരിക്കുകയാണ്. ജഗ്ദള്പൂറിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ യാത്ര ചെയ്യുമ്പോഴായിരുന്നു മാവോയിസ്റ്റ് ആക്രമണമുണ്ടായത്.
ബസ്താര്‍ ജില്ലയിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഹിമാന്‍ഷു ഗുപ്തയേയും ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ വിഐപികളുടെ സുരക്ഷാ ഉത്തരവാദിത്തം ഡിജിപി റമണ്ശിവാസ്തവയ്ക്കാണ്. അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: