കൊച്ചി: സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഇടപ്പള്ളിയിലെ ലുലുമാള്‍ സ്ഥിതിചെയ്യുന്ന പ്രദേശം റീസര്‍വെ നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
കയ്യേറ്റം നടന്നതായുള്ള വാര്‍ത്തകളെത്തുടര്‍ന്ന് ഭൂമിയില്‍ റീസര്‍വേ നടത്താന്‍ റവന്യൂവകുപ്പാണ് ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയത്. മെട്രോ ഭൂമിയിലും ഒപ്പം റീസര്‍വേ നടത്തും. കണയന്നൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് റീസര്‍വേ നടക്കുക. ഈ നീക്കത്തെ ലുലു ഗ്രൂപ്പ് സ്വാഗതം ചെയ്തിട്ടുണ്ട്. ലുലു ഗ്രൂപ്പ് അനധികൃതമായി നിര്‍മ്മിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പാലത്തിനെതിരെ കെഎംആര്‍എല്‍ കൊച്ചി കോര്‍പ്പറേഷനും കളമശ്ശേരി നഗരസഭക്കും കത്തയച്ചിരുന്നുവെങ്കിലും അതവഗണിച്ച് ഇരു നഗരസഭയും അനുമതി നല്കുകയായിരുന്നുവത്രേ.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: