എരുമേലി: പഞ്ചായത്തു കമ്മറ്റി അനുമതി നല്‍കാതിരുന്ന കൊടിത്തോട്ടം കോളനി ക്രഷര്‍ യൂണിറ്റ് നിര്‍മ്മാണം തുടങ്ങി. ജില്ലയിലെ ഏറ്റവും വലിയ പിന്നോക്ക കോളനിയായ കൊടിത്തോട്ടം കോളനിയുടെ നിലനില്‍പ്പിന്തന്നെ ഭീഷണിയായി തീര്‍ന്നേക്കാവുന്ന ക്രഷര്‍ യൂണിറ്റിന് അനുമതി നല്‍കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍വക പാറക്കെട്ടുകളും മിച്ചഭൂമിയില്‍ അളന്ന് തിരിച്ച് മാറ്റണമെന്ന പരാതി ലോകായുക്തയിലും ഓംബുഡ്സ്മാനിലും നിലനില്‍ക്കേയാണ് ക്രഷര്‍ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. ക്രഷര്‍ യൂണിറ്റിനുള്ള വഴിവെട്ടി പാറകള്‍ ശേഖരിച്ചു തുടങ്ങുന്നതിനും അതിനുള്ള യന്ത്രോപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള ഒരുക്കുങ്ങളാണ് ഇന്നലെ നടന്നത്. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയാണ് ക്രഷറിന്റെ നിര്‍മ്മാണ ചുമതല. ക്രഷര്‍ യൂണിറ്റ് തുടങ്ങാന്‍ പഞ്ചായത്ത് ഇതുവരെയും അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. നിയമം കാറ്റില്‍ പറത്തി ക്രഷര്‍ യൂണിറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേദം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: