ന്യൂദല്‍ഹി: മാവേലിക്കരയില്‍ അറസ്റ്റിലായ അഞ്ചുപേരുടെ മാവോയിസ്റ്റ് ബന്ധം എന്‍.ഐ.എ അന്വേഷിക്കും. എന്‍.ഐ.എയുടെ ഹൈദരാബാദ് യൂണിറ്റിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ഡിസംബര്‍ 29നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പോലീസ് നല്കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് കാണിച്ച് കോടതി ഇവരെ വെറുതെ വിട്ടിരുന്നു.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇവരെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ കുട്ടികളെയടക്കം റിക്രൂട്ട് ചെയ്തെന്ന ആരോപണത്തെക്കുറിച്ചാണ് അന്വേഷണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാവേലിക്കരയില്‍ യോഗം കൂടിയ ഇവരെ പോലീസ് അറസ്റ്റു ചെയ്തത്.
മാവോയിസ്റ്റുകളായ രൂപേഷ്- ഷൈനി ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയും ഇവരോടൊപ്പം അറസ്റ്റു ചെയ്തിരുന്നു. തമിഴ്നാട് സ്വദേശിയും ആണവ ശാസ്ത്രജ്ഞനുമായ ഗോപാല്‍, മലയാളികളായ ഷിയാസ് സലീം, ബാഹുലേയന്, ദേവരാജന്‍, രാജേഷ് മാധവന് എന്നിവര്‍ക്കെതിരായ കേസാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
പീപ്പിള്‍സ് യൂണിയന് ഓഫ് സിവില്‍ ലിബേര്റ്റിയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. മാവോയിസ്റ്റുകള്‍ എന്ന ആരോപണം ഉന്നയിച്ച് മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നതെന്നാരോപിച്ച് മുനഷ്യാവകാശ പ്രവര്‍ത്തകര്‍ അന്ന് രംഗത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: