ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പത്ത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണ്. കാര്‍ഷിക മേഖലയിലും ഖനന മേഖലയിലും ഉണ്ടായ കുറവാണ് സാമ്പത്തിക വളര്‍ച്ച ഏറ്റവും കുറവിലെത്താന് കാരണം.
മാര്‍ച്ച് 31ന് അവസാനിച്ച അവസാന ത്രൈമാസത്തില്‍ ജിഡിപി വളര്‍ച്ച 4.8 ശതമാനം മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇക്കാലയളവില്‍ നിര്‍മാണ മേഖലയിലെ വളര്‍ച്ച 2.6 ശതമാനമാണ്. കാര്‍ഷിക മേഖലലെ വളര്‍ച്ചാ നിരക്ക് 3.6ല്‍ നിന്നും 1.9 ശതമാനമായിട്ടാണ് കുറഞ്ഞത്. ഖനന മേഖലയിലെ വളര്‍ച്ച മൈനസ് 3.1 ശതമാനമായി ചുരുങ്ങുകയും ചെയ്തു.
വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള സര്‍ക്കാരിന്റെയും ധനമന്ത്രാലയത്തിന്റെയും നീക്കങ്ങള്‍ ഫലവത്തായില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ചിദംബരം ധനമന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷം വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ചില നടപടികള്‍ സ്വീകരിച്ചെങ്കിലും ഇതൊന്നും വളര്‍ച്ചയ്ക്ക് കാരണമായില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ വളര്‍ച്ചയിലെ ഈ കുറവ് പ്രതീക്ഷിച്ചിരുന്നതാണെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തിലെ അദ്യ പാദത്തില്‍ വളര്‍ച്ച തിരികെ പിടിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: