ന്യൂദല്‍ഹി: സ്പോര്‍ട്സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. ഒത്തുകളി വിഷയത്തില്‍ അന്വേഷണം തുടരുകയാണ്. ഈ സാഹചര്യത്തില്‍ താന്‍ കൂടുതല്‍ പ്രതികരിക്കുന്നത് ഉചിതമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.എല്‍ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജപ്പാന്, തായ്ലന്ഡ് എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം മടങ്ങവേ വിമാനത്തിനുള്ളില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഐ.പി.എല്‍ വിവാദത്തെസംബന്ധിച്ച് ബി.സി.സിഐയുടെ മൂന്നംഗ സമിതി ഉടന്‍ തന്നെ അന്വേഷണം തുടങ്ങും. ഈ അന്വേഷണം തുടരാനായി ഔദ്യോഗികമായി ഒരു പരാതി ആവശ്യമായിരുന്നു. ഈ പരാതി ഐ.പി.എല്‍ സി.ഇ.ഒ സുന്ദര്‍ രാമന് ബി.സി.സി.ഐക്ക് നല്കി. രാജസ്ഥാന് റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നീ ടീം ഉടമകള്‍ക്കെതിരെയാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: