കോട്ടയം: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും. പശുവിനെ അഴിക്കാന്‍ അമ്മ പോയപ്പോള്‍ വീട്ടില്‍ തനിച്ചായിരുന്ന എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. കറുകച്ചാല്‍ കുരുമ്പിക്കുളം ഭാഗത്ത് കുരുമ്പിക്കുളം എം.പി.ജോണി (കുട്ടന്-61) നാണ് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോട്ടയം ജില്ലാ സെഷന് കോടതി ജഡ്ജി പി.കെ.ലക്ഷ്മണന് ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലങ്കില് ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴയൊടുക്കുകയാണങ്കില് അതിന്റെ 75 ശതമാനം തുക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. കഴിഞ്ഞ ദിവസം പ്രതികുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
2012 ഏപ്രില്‍ 18ന് വൈകുന്നേരം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടന് പശുവിനെ കറക്കാന്‍ പതിവായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. സംഭവ ദിവസം ഇയാള്‍ എത്തിയശേഷമാണ് അകലെ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ കുട്ടിയുടെ അമ്മ പോയത്. ഈ സമയം വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി തനിച്ചിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അമ്മയെത്തുമ്പോള്‍ അവശനിലയില്‍ കണ്ട മകളോട് വിവരം അന്വേഷിച്ചപ്പോഴാണ് പീഡിപ്പിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് കറുകച്ചാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ വാകത്താനം സിഐ അനീഷ് വി.കോരയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.റോയിസ് ചിറയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: