ന്യൂദല്‍ഹി: ജനജീവിതം ദുസ്സഹമാക്കി എണ്ണക്കമ്പനികള്‍ വീണ്ടും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 75 പൈസയും ഡീസലിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. വില വര്‍ധന ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.
രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറയുന്നതും അസംസ്കൃത എണ്ണയുടെ വില രാജ്യന്തര വിപണിയില്‍ വര്‍ധിക്കുന്നതുമാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ അവകാശപ്പെട്ടു. വെള്ളിയാഴ്ച ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗമാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
വില നിയന്ത്രണം എടുത്തുകളഞ്ഞ് എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയതോടെ ഇന്ധനവില പലതവണ വര്‍ധിപ്പിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: