ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടന ഈ മാസം ഉണ്ടാകുമെന്ന് സൂചന. കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം പുനഃസംഘടന വിശദമായി ചര്‍ച്ച ചെയ്തു. ഈമാസം ആറിനും പന്ത്രണ്ടിനും ഇടയില്‍ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. ഡി.എം.കെ നേതാവ് അഴഗിരി, കോണ്‍ഗ്രസ് നേതാക്കളായ പവന്‍കുമാര്‍ ബന്‍സല്‍, അശ്വിനികുമാര്‍ എന്നിവര്‍ രാജിവച്ച ഒഴിവുകള്‍ നികത്തേണ്ടതുണ്ട്. സഹമന്ത്രിമാരുടെയും ഒഴിവുകളുണ്ട്.
പ്രധാനമന്ത്രി മന്മോഹന് സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ചര്‍ച്ച ചെയ്ത് പുനസംഘടനയില്‍ അന്തിമ തീരുമാനം എടുക്കും. ഭക്ഷ്യസുരക്ഷാ ബില്ലിനെക്കുറിച്ചും കോര്‍കമ്മിറ്റിയോഗം ചര്‍ച്ച ചെയ്തു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ബില്ല് പാസാക്കണമെന്നാണ് കോര്‍കമ്മിറ്റിയിലെ ധാരണ. പ്രത്യേക സമ്മേളനത്തിന് പ്രതിപക്ഷം സഹകരിച്ചില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാനും തീരുമാനിച്ചു.
പ്രത്യേക പര്‍ലമെന്റ് വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഈ മാസം ഏഴിന് സര്‍വകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: