ചങ്ങനാശ്ശേരി: നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് സ്ലാബുകള്‍ തകര്‍ന്ന ഓടകള്‍ അപകട ഭീഷണിയാവുന്നു. കഴിഞ്ഞ മഴക്കാലത്ത് മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് മേല്മൂടി ഇളക്കിമാറ്റുകയും പിന്നീട് അവ പുനഃസ്ഥാപിക്കാത്ത അവസ്ഥയില്‍ നഗരഹൃദയഭാഗത്തു തന്നെ ഓടയുടെ ഭാഗം തുറന്നു കിടക്കാന്‍ തുടങ്ങിയിട്ടും മാസങ്ങളായി. ഇവിടെ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഏറെ തിരക്കുന്ന വാഴൂര്‍ റോഡില്‍ ഒന്നാം നമ്പര്‍ സ്റ്റാന്റില്‍ ഓടക്കുള്ളില്‍ നാലോളം മേല്മൂടികള് ഒന്നായി കിടന്ന് നീരൊഴുക്കു തടസ്സപ്പെടുത്തിയിട്ടും എടുത്തു മാറ്റുവാന്‍ ബന്ധപ്പെട്ടവര്‍ക്കാകുന്നില്ല. സെന്‍ട്രല്‍ ജംഗ്ഷനില്‍ നിരവധി ഓടകള്‍ക്കു മുകളിലൂടെ മാലിന്യം നിറഞ്ഞ് തിരക്കേറിയ റോഡിലേക്കൊഴുകാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങള്‍ പിന്നിടുന്നു. മഴ ശക്തമാകുന്നതോടെ ഈ ഭാഗം മുഴുവനും മാലിന്യം വന്നു പെരുകുന്ന തിനു കാരണമാകും.
രണ്ടാം നമ്പര്‍ സ്റ്റാന്റിനുള്ളിലെ ഓടയില്‍കൂടി മാലിന്യം നിറഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. ഇവിടേയും മേല്മൂടിയില്ലാത്തും കാല് നടക്കാര്‍ക്കും ബസ് യാത്രക്കാര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സ്റ്റാന്റിനുള്ളിലെ ഈ ഓടയില്‍ മേല്മൂടിയിടണമെന്ന ആവശ്യത്തിനു ഓടയോളം പഴക്കമുണ്ട്. രണ്ടാം നമ്പര്‍ സ്റ്റാന്റില്‍ മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥയുമാണ്. സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ മേല്‍മൂടിയില്ലാത്ത ഓട എവിടേയും കാണാം. വാഴൂര്‍ റോഡിലേയും സ്ഥിതി വ്യത്യസ്തമല്ല.
മഴക്കാലം ആരംഭിക്കുന്നതിനു മുമ്പായി ഓടകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും നീരൊഴുക്കു സുഗമമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും അതൊന്നും പ്രാവര്‍ത്തികമാക്കുന്നില്ല. നഗരത്തിലെ മിക്കയിടങ്ങളിലും ഓട നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകുന്നതും പതിവാണ്. ഇത് നഗരത്തിലെ വ്യാപാരത്തെ ഏറെ ബാധിക്കുന്നതായി കച്ചവടക്കാര്‍ അഭിപ്രായപ്പെടുന്നു. ഓടകള്‍ നിറഞ്ഞ മാലിന്യം പുറത്തേക്ക് ഒഴുകുന്നതു കാരണം ഏറെ ബുദ്ധി മുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നത് നടയാത്രക്കാരാണ്. മേല്‍ മൂടിയല്ലാത്ത ഓടകള്‍ കാരണം പലപ്പോഴും റോഡിലേക്കിറങ്ങി നടക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുകയാണ്. ഇത് പലപ്പോഴും അപകടങ്ങളും ക്ഷണിച്ചു വരുത്തുന്നുണ്ട്
എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട് കെഎസ്റ്റിപി രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ ഇപ്പോള്‍ ഓടയിലെ മാലിന്യങ്ങള്‍ നീക്കി അറ്റകുറ്റപ്പണികള്‍ നടത്തുന്നതും അതിനായി പണം ചെലവഴിക്കുന്നതും വെറുതെയാകും എന്ന നിലപാടാണ് അധികാരികള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ എംസി റോഡ് വികസനം സപ്തംബറില്‍ മാത്രമാകും ആരംഭിക്കുകയെന്നും അപ്പോഴേക്കും മഴ അവസാനിക്കുമെന്നുമാണ് പൊതുജനങ്ങള്‍ അഭിപ്രായപ്പെടുന്നത്. പകര്‍ച്ചവ്യാധികള്‍ പടന്നുപിടിക്കാന് സാധ്യതയേറെയാണെന്നും ഇതിനു പരിഹാരമായി മഴശക്തമാകുന്നതിനു മുമ്പായിട്ടെങ്കിലും നഗരത്തിലുള്ളിലെയെങ്കിലും ഓടകളിലെ മാലിന്യം നീക്കം ചെയത് മേല്മൂടികള് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: