കൊച്ചി: കൊച്ചിയില്‍ സൈനികര്‍ക്ക് വീട് വച്ച് നല്കുന്ന പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് കുറഞ്ഞ സൗകര്യങ്ങളുള്ള ഫ്ലാറ്റ് കൂടിയ വിലയ്ക്ക് കൈമാറുകയായിരുന്നു. ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് കരസേനാ മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി.
ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷനാണ് (എ.ഡബ്ലിയു,എച്ച്.ഒ) പാര്‍പ്പിട പദ്ധതി നടപ്പിലാക്കിയത്. അഴിമതിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1987ലാണ് എറണാകുളം തൃപ്പൂണിത്തുര സില്‍വര്‍ ലാന്റ് ഐലന്റില്‍ നാലേകാല്‍ ഏക്കര്‍ സ്ഥലം വാങ്ങിയത്. വാങ്ങി 25 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ വീട് പണി നടത്തിയില്ല. ഒടുവില്‍ 2005ല്‍ 24.5 ലക്ഷം രൂപയ്ക്ക് വീട് വച്ച നല്‍കാമെന്ന് എ.ഡബ്ലിയു,എച്ച്.ഒ സമ്മതിച്ചു.
എന്നാല്‍ വടുതലയില്‍ ഒരു സ്വകാര്യ കമ്പനി നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയും മൊത്തത്തില്‍ വാങ്ങി സൈനികര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. താരതമ്യേന സൈകര്യങ്ങള്‍ കുറവുള്ള ഈ ഫ്ലാറ്റ് കൂടിയ വിലയ്ക്കാണ് സൈനികര്‍ക്ക് നല്‍കിയത്. ഇടപാടുകള്‍ക്കെല്ലാം ഇടയില്‍ നിന്നത് സംഘടനയാണ്. വടുതലയിലെ റെയില്‍വെ ട്രാക്കിന് സമീപമുള്ള ഈ ഫ്ലാറ്റിലേക്ക് യാത്രാ സൗകര്യങ്ങളും കുറവാണ്.
ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കരസേന അന്വേഷണം നടത്തിയത്. സ്വകാര്യ കമ്പനിയുമായി കരസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സൈനികര്‍ക്ക് കുറഞ്ഞ ചിലവില്‍ പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കി നല്കുന്ന സംഘടനയാണ് ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്ഗനൈസേഷന്. ഫ്ലാറ്റിന്റെ നിര്‍മ്മാണം മനപൂര്‍വം വൈകിപ്പിച്ച് സ്വകാര്യ കമ്പനിയുടെ ഫ്ളാറ്റ് വില്‍പ്പനയ്ക്ക് സംഘടന സഹായം ചെയ്യുകയായിരുന്നു. കുംഭകോണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും ജനറല്‍ ബിക്രം സിംഗ് ഇതു വരെ നടപടികള്‍ ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: