കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ 15 മുന്‍പ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. സംസ്ഥാനത്ത് പകല്‍ ഒരു മണിക്കൂറും രാത്രി അരമണിക്കൂറും വീതമാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മഴ ലഭിച്ചു തുടങ്ങിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായിട്ടുണ്ട്.
നേരത്തെ ജൂണ്‍ 15വരെ ലോഡ്ഷെഡ്ഡിങ് തുടരാനാണ് റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇടുക്കി അടക്കമുള്ള പ്രധാന ജലവൈദ്യുതപദ്ധതികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ആവശ്യത്തിന് മഴ ലഭിച്ചാല്‍ ജൂണ്‍ 10ന് മുമ്പുതന്നെ ലോഡ്ഷെഡിംഗ് പിന്‍വലിക്കാനാകുമെന്നാണ് പ്രതീക്ഷ.
ദിവസം ശരാശരി 5.7 കോടി യൂണിറ്റായിരുന്ന വൈദ്യുതി ഉപഭോഗം 5.1 കോടിയായിട്ടാണ് കുറഞ്ഞത്. വൈദ്യുതി ലഭ്യത വിലയിരുത്താന്‍ നാളെ അവലോകനയോഗം ചേരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പകല്‍ ഒരു മണിക്കൂറും രാത്രി അരമണിക്കൂറുമാണ് നിലവിലുള്ള ലോഡ് ഷെഡിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: