പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ് സ്ലാം ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്ല്യംസ്, പുരുഷ വിഭാഗത്തില്‍ നാലാം സീഡ് ഡേവിഡ് ഫെറര്‍ തുടങ്ങിയവര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരമായ സെറീന വില്ല്യംസ് 15-ാം സീഡ് ഇറ്റലിയുടെ റോബര്‍ട്ട വിന്‍സിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 6-1, 6-3. മറ്റൊരു മത്സരത്തില്‍ റഷ്യയുടെ സ്വറ്റ്ലാന കുസ്നെറ്റ്സോവ എട്ടാം സീഡ് ജര്‍മ്മനിയുടെ ആന്‍ജലിക് കെര്‍ബറെ അട്ടിമറിച്ച് അവസാന എട്ടില്‍ ഇടംപിടിച്ചു. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കുസ്നെറ്റ്സോവ കെര്‍ബറെ കെട്ടുകെട്ടിച്ചത്. സ്കോര്‍: 6-4, 4-6, 6-3. രണ്ട് മണിക്കൂറും 21 മനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് കുസ്നെറ്റ്സോവ വിജയം കരസ്ഥമാക്കിയത്.
പുരുഷ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ നാലാം സീഡ് സ്പെയിനിന്റെ ഡേവിഡ് ഫെറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് 23-ാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സണെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 6-3, 6-1, 6-1. മത്സരത്തില്‍ ഒരിക്കല്‍ പോലും ഫെററര്ക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതിരുന്ന ആന്ഡേഴ്സണ് ദയനീയ പ്രകടനമാണ് പുറത്തെടുത്തത്.
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച്, മൂന്നാം സീഡ് സ്പെയിനിന്റെ റാഫേല്‍ നദാല്‍, ടോമി റോബര്‍ഡോ തുടങ്ങിയവര്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-അമേരിക്കയുടെ മറ്റക്ക് സാന്റ് സഖ്യം രണ്ടാം റൗണ്ടിലെത്തി. ടൂര്‍ണമെന്റിലെ ഏഴാം സീഡുകളായ ഇന്തോ-അമേരിക്കന്‍ ജോഡി ഫ്രഞ്ച് താരങ്ങളായ അലീസ് കോര്‍നറ്റ്, വിര്‍ജീനി റസാനോ സഖ്യത്തെയാണ് ആദ്യ റൗണ്ടില്‍ കീഴടക്കിയത്. സ്കോര്‍: 6-3, 6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: