കോട്ടയം: മറിയപ്പള്ളി ജംഗ്ഷനിലെ നെടുംപറമ്പില്‍ ബില്‍ഡിംഗിന്റെ ഗോഡൗണിന് തീ പിടിച്ചു. നോബിള്‍ മാര്‍ക്കറ്റിംങ്ങ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.
ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സാധനങ്ങള്‍ തീ പിടുത്തത്തില്‍ നശിച്ച് പോയതായി കണക്കാക്കപ്പെടുന്നു. കുട്ടികള്‍ക്കുള്ള ബിസ്ക്കറ്റ്, ബേബി ഫുഡ്, സാമ്പ്രാണി തുടങ്ങി നൂറ്കണക്കിന് സാധനങ്ങളാണ് ഗോഡൗണിലുണ്ടായിരുന്നത്. 1600 സ്വകയര്‍ ഫീറ്റോളം വരുന്ന മൂന്ന് മുറികളിലായാണ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. മറിയപ്പള്ളി ഡേവിഡിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നോബിള്‍ മാര്‍ക്കറ്റിംഗ്.
രാവിലെ 10.30ഓടെ ഉണ്ടായ തീ പിടുത്തം പ്രദേശത്തെ പരിഭ്രാന്തിയിലാക്കി. കെട്ടിട ഉടമ നെടുംപറമ്പില്‍ ജോണ്കുര്യനും കുടുംബവും താമസിക്കുന്നത് സ്ഥാപനത്തിന്റെ മുകളിലാണ് . തീയും പുകയും കണ്ട് പരിഭ്രാന്തരായ ഇവരാണ് ആദ്യം വിവരമറിഞ്ഞത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയത്ത് നിന്ന് എത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. സ്റ്റേഷന് ഓഫീസര്‍ എസ്.കെ ബിജു, അസി. സ്റ്റേഷന് ഓഫീസര്‍ കെ.എസ് ഓമനക്കുട്ടന് എന്നിവരാണ് നേതൃത്വം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: