ഈരാറ്റുപേട്ട: വര്‍ഷകാലത്ത് ഇല്ലിക്കല്‍ കല്ലിന് മുകളില്‍ നിന്ന് നീലക്കൊടുവേലി മീനച്ചിലാറ്റിലൂടെ ഒഴുകുമെന്നും ഈ നദിയില്‍ മുങ്ങിക്കുളിച്ചാല്‍ ആയുസ്സും ആരോഗ്യവും വ്ര്ദ്ധിക്കുമെന്നും വിശ്വസിച്ചിരുന്ന മീനച്ചിലാറിനെ മലിനമാക്കുന്നത് പ്രധാനമായും ഈരാറ്റുപേട്ടനഗരം.
കോട്ടയം ജില്ലയുടെ കിഴക്ക് പശ്ചിമഘട്ട മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന മീനച്ചിലാര്‍ വേമ്പനാട്ടുകായലിലാണ് അവസാനിക്കുന്നത്. ജില്ലയിലെ ഏറ്റവും പ്രധാന നദിയായ മീനച്ചിലാറിനെ മലിനമാക്കുന്നത് പ്രധാനമായും ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത് തേവരുപാറയില്‍ സ്ഥാപിച്ചിരിക്കുന്ന മാലിന്യ നിക്ഷേപ കേന്ദ്രമാണ്.
പൂഞ്ഞാര്‍ ഭാഗത്തുനിന്നും തീക്കോയി ഭാഗത്തുനിന്നും ഒഴുകിയെത്തി ഈരാറുകളും ഈരാറ്റുപേട്ട നഗരത്തില്‍ സംഗമിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന നദിയുടെ പ്രധാന കൈവഴിയായ തീക്കോയി ആറിന്റെ തീരത്താണ് ഗ്രാമപഞ്ചായത്തിന്റെ മാലിന്യനിക്ഷേപ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
മാലിന്യ സംസ്കരണത്തിന് യാതൊരു സംവിധാനവുമില്ലാതെ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ പ്രദേശമാകെ ചിതറിക്കിടന്ന് മഴ പെയ്യുമ്പോള്‍ ഒലിച്ചിറങ്ങി മീനച്ചിലാറ്റില്‍ പതിക്കുന്നതാണ് പ്രധാന പ്രശ്നം. നഗരത്തിലെ വിവിധ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, അറവുശാലകള്‍, ഹോട്ടലുകള്‍, സര്‍വ്വീസ് സ്റ്റേഷനുകള്‍ തുടങ്ങിയ മിക്കവാറും സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ മീനച്ചിലാറ്റിലേക്കാണ് പതിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: