കോട്ടയം: പനിചൂടില്‍ ചൂട്ടുപെള്ളുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ഒരോ ദിവസവും കഴിയുതോറും പനിബാധിതരുടെ എണ്ണം ക്രീയത്മകമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
പനിബാധിതരുടെ എണ്ണത്തിലൂണ്ടായ വര്ദ്ധവിനെതുടര്ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പനിക്കായി ഒരുവാര്ഡുകൂടി തുറന്നു.
2,3,10 എന്നീ വാര്‍ഡുകള്‍ക്ക് പുറമെ 27-ാം വാര്ഡുകുടി പനിബാധിതര്‍ക്കായി പുതിയതായി തുറന്നു. ഈ വാര്‍ഡുകളില്‍ നിന്നുതിരിയാന്‍ ഇടംമില്ല. വരാന്തകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് രോഗികള്‍.
ഇന്നലെ എകദേശം 1668 പനിബാധിതര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരില്‍ 46 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥീരികരിച്ചിട്ടുണ്ട്. പുരുഷന്‍ന്മാരുടെ വാര്‍ഡായ 27 ല്‍ 21 പേരാണ് പനിബാധിതരായിട്ടുള്ളത്. സ്ത്രികളുടെ വാര്‍ഡായ പത്തില്‍ 40 കിടക്കള്‍ മാത്രമുള്ള ഇവിടെ 49 പേരാണ് ചികിത്സയിലുള്ളത്. സ്ഥല പരിമിതിയില്‍ നട്ടം തിരിയുകയാണ് മെഡിക്കല്‍ കോളേജ്.
ജില്ലയിലെ മലയോരമേഖലകളില്‍ നിന്നുമാണ് പനിബാധിതരായി ധാരാളം ആളുകള്‍ എത്തിച്ചേരുന്നത് പനിബാധിച്ച് എത്തുന്നവരുടെ രക്തപരിശോധന ഫലവൈകുന്നതും കൊതുകിനെ തുരത്താന്‍ ഫോഗിക്ക് മെഷീന്റെ കുറവും പനിബാധിതരെ അലട്ടുന്നു. ജില്ലാ-താലൂക്ക് ആശുപത്രികളിലും പനിബധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയുംകൊണ്ട് ജനങ്ങള്‍ വലയുമ്പോള്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഇതുവരെബോധവല്ക്കര പ്രവര്‍ത്തനങ്ങള്‍ അല്ലതെ മറ്റുനടപടിയെന്നും ഇതുവരെ കൈകൊണ്ടിട്ടില്ല. അവശ്യത്തിന് ജീവനകാരെ നിയമിയ്ക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ നിയമനം ഉണ്ടായിട്ടില്ല.
ഫാര്‍മസിസ്റ്റ് ഇല്ല;
രോഗികള്‍ വലയുന്നു
രാമപുരം: പനിമൂലം നിരവധി രോഗികള്‍ രാമപുരം ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഡോക്ടറെകണ്ട് മരുന്നു വാങ്ങിക്കാന്‍ ചെന്നാല്‍ അവിടെയാണ് മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടത്. കാരണം ഒരു ഫാര്‍മസിസ്റ്റ് മാത്രമേ മരുന്ന് നല്‍കാനുള്ളു. നൂറുകണക്കിന് രോഗികള്‍ ചികിത്സതേടുന്ന ആശുപത്രിയില്‍ ഒരു ഫാര്‍മസിസ്റ്റിനെ ഉടന്‍ നിയമിക്കണമെന്ന് രോഗികളുടെയും സംഘടനകളുടെയും നിരവധി നാളത്തെ ആവശ്യമാണ്. മരുന്ന് വാങ്ങിക്കാന്‍ രോഗികള്‍ ക്യൂനിന്ന് തളര്‍ന്നുവീഴുന്നത് നിത്യസംഭവമാണ്. അടിയന്തിരമായി രാമപുരം ഗവണ്മെന്റ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിനെ നിയമിച്ച് രോഗികളുടെ കഷ്ടപ്പാട് മാറ്റാന്‍ ആരോഗ്യവകുപ്പ് അധികാരികള്‍ ഇടപെടണം എന്ന് ജെഎസ്എസ് ജോയിന്റ് സെക്രട്ടറി ടി.എന്‍ വിശ്വന് ആവശ്യപ്പെട്ടു.
ആവശ്യത്തിനു
ഡോക്ടര്‍മാരില്ല
ചങ്ങനാശേരി: ഡെങ്കിപ്പനിയും വൈറല്‍പനിയും വ്യാപകമായതോടെ ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ രോഗികള്‍ വലയുന്നു. ആയിരത്തി ഇരുന്നൂറോളം പനിബാധിതര്‍ ജനറല്‍ ആശുപത്രിയില്‍ നിത്യേന വന്നു പോകുന്നു. താലൂക്ക് ആശുപത്രി ആയിരുന്നപ്പോള്‍ നാല് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. അത് ജനറല്‍ ആശുപത്രി ആയപ്പോള്‍ അഞ്ചാക്കിയെങ്കിലും നിലവില്‍ മൂന്നുപേര്‍ മാത്രമാണുള്ളത്. ഒരാള്‍ പെന്‍ഷനാകുകയും മറ്റൊരാള്‍ സ്ഥലം മാറിപ്പോകുകയും ചെയ്തു. അതിനാല്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും കാഷ്വാലിറ്റിയിലേക്ക് ഒരു ഡോക്ടറെ മാറ്റേണ്ടതായും വരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് മുരാരി പറഞ്ഞു. വിആര്‍എസ് എടുത്ത ഡോക്ടര്‍മാരില്‍ നാലു ഡോക്ടര്‍മാരെ കിട്ടിയെങ്കില്‍ മാത്രമേ ഇപ്പോഴത്തെ ഒഴിവു നികത്താനാകൂ.
ഒരു ആംബുലന്‍സ് ഉണ്ടെങ്കിലും നിലവില്‍ ഡ്രൈവര്‍ ഇല്ലാത്തതും അത്യാവശ്യ സര്‍വ്വീസിനെ ബാധിക്കുന്നുണ്ട്. പറത്തുനിന്നും വിളിച്ചാല്‍ ഡ്രൈവര്‍മാര്‍ എത്തുകയുമില്ല. ഇതേവരെ ഇവിടെ പനിവാര്‍ഡ് ആരംഭിച്ചിട്ടുമില്ല. ഒരാഴ്ചക്കകം തുടങ്ങുമെന്നാണ് സൂപ്രണ്ട് പറയുന്നത്. ആശുപത്രിയിലെ സൗകര്യങ്ങള്‍ അടിയന്തിരമായി മെച്ചപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
പാമ്പാടി: പനിബാധിതരുടെ എണ്ണം പെരുകുന്നു. 75 കിടക്കകളുള്ള പാമ്പാടി താലൂക്കാശുപത്രിയില്‍ 150ലധികം രോഗികളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും ജിവനക്കാരില്ലാത്തത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു.
ഡെങ്കിപ്പനിബാധിതരെ ചികിത്സിക്കാന്‍ സൗകര്യമില്ലാതെ പാലാ
പാലാ: പാലായില്‍ ഡെങ്കിപ്പനി ബാധിച്ചവരെ ചികിത്സിക്കാന്‍ സൗകര്യമില്ലാത്തത് രോഗികളെവലയ്ക്കുന്നു. ചികിത്സിക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ല, രക്തം പരിശോധിക്കാന്‍ സൗകര്യമില്ല ഇതുമുലം രോഗികള്‍ വലയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: